നമുക്ക് നാമേപണിവത് നാകം നരകവുമതുപോലെ

നമുക്ക് നാമേപണിവത് നാകം നരകവുമതുപോലെ.  പക്ഷേ എങനെ?  പണ്ടെങോ കേട്ടുമറന്ന ഒരു കഥ ഓര്‍മ്മ വരുന്നു.
 
ആയാല്‍ ശല്യം സഹിക്കവയ്യാതെ ആ പാറക്കല്ല് ഉന്തി ഉരുട്ടി രോഡരികിലേക്കിട്ടു.  അതു കണ്ട് നിന്ന ഒരു ശില്പിയുടെ മനസ്സില്‍ കുളിര്‍മഴ പെയ്തു.  ഉപേക്ഷിക്കപ്പെട്ട ആ കൂറ്റന്‍ കല്ല് അദ്ദേഹം തന്റെ ശില്പശാലയില്‍ എത്തിച്ചു.  അതില്‍ നിന്നും അദ്ദേഹം മനോഹരമായ ഒരു ശ്രീകൃഷ്ണ വിഗ്രഹം കൊത്തിയുണ്ടാക്കി.  പണി തീര്‍ന്നയുടനെ ശില്പി അത് പ്രദര്‍ശനത്തിന് വച്ചു.
ഒരു ദിവസം നമ്മുടെ പഴയ ആള്‍ അതുവഴി പോകുകയുണ്ടായി.  അയാള്‍ പ്രതിമയെ നോക്കി മതിമറന്നു നിന്നു.  എന്തൊരു ചന്തമുള്ള കൃഷ്ണവിഗ്രഹം.  അയാള്‍ക്കത് വളരെയധികം ഇഷ്ടമായി.  എന്തു വിലകൊടുത്തും അത് കരസ്ഥമാക്കണമെന്ന് അയാള്‍ ആഗ്രഹിച്ചു.  ശില്പിയെ സമീപിച്ചു അതിനു എന്ത് വില തരണമെന്ന് അന്വേഷിച്ചു.  വെറും തുച്ചമായ വിലയായിരുന്നു ശില്പി അതിനു നശ്ചയിച്ചിരുന്നത്.  മറ്റയാള്‍ അമ്പരന്നുപോയി.  ഇത്രയും സുന്ദരമായ ശ്രീകൃഷ്ണവിഗ്രഹം ഇത്ര വില കുറച്ചു?....  അയാള്‍ക്ക് ആശ്ചര്യം തോന്നി.
 
അയാളുടെ മുഖഭാവം കണ്ട ശില്പി പറഞു.  "ഇത് നിങള്‍ക്കുതന്നെ അവകാശപ്പെട്ടതാണ്‌.  അന്നു നിങള്‍ വഴിയരികില്‍ ഉപേക്ഷിച്ച പാറയില്‍ നിന്നുമാണ്‌ ഞാന്‍ ഇത് നിര്‍മ്മിച്ചത്".
 
ഇതുപോലെയാണ്‌ നമ്മുടെ ഓരോരുത്തരുടേയും വ്യക്തിത്വം.  വളരെ മനോഹരമായി നമ്മള്‍ അതിനെ വാര്‍ത്തെടുക്കണം.  ശില്പി ചെയ്തതുപോലെ നാം എന്താവണമെന്ന് ആദ്യം നാം തന്നെ ചിന്തിച്ചുറപ്പിക്കണം.  അതിനുശേഷം വേണ്ടാത്തതൊക്കെ മനസ്സില്‍ നിന്നും, ചിന്തയില്‍ നിന്നും, കൊത്തിയടര്‍ത്തിമാറ്റണം.  അവശേഷിക്കുന്നതെന്തോ, അതായിരിക്കും നമ്മുടെ ഉള്‍‌രൂപം.  ഒരു തരിപോലും, വേണ്ടാത്തത് ബാക്കി നിന്നാല്‍ അത് ഒരു കുറവായി തന്നെ അവശേഷിക്കും.
വിരൂപമായ പാറയില്‍ മനോഹരമായ ഒരു കൃഷ്ണവിഗ്രഹം ഉണ്ടായിരുന്നുവെങ്കില്‍ ഒട്ടും ശങ്കിക്കേണ്ട, നമ്മുടെയുള്ളിലുമുണ്ട് അതുപോലെതന്നെ സുന്ദരമായ നമ്മുടെ യഥാര്‍ത്ഥ രൂപം.
ചിന്തയില്‍ നിന്ന് വാക്കും, വാക്കില്‍  നിന്നു പ്രവൃത്തിയും, പ്രവൃത്തിയില്‍ നിന്നു നാമും ഉണ്ടാകുന്നു.  പിന്നീട് നമ്മില്‍ നിന്നു സമൂഹവും, സമൂഹത്തില്‍ നിന്നു രാഷ്ട്രവും ഉണ്ടാകുന്നു.


Comments

Popular posts from this blog

പരോപകാരാര്‍ത്ഥമിദം ശരീരം.

പരോപകാരമേ പുണ്യം (അതുപോട്ടെ!).... പക്ഷേ പാപമേ പരപീഠനം.