Posts

Showing posts from 2012

ചതുര്‍യുഗം

Image
നാല് യുഗങ്ങളാണ് ഉള്ളത്. കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിവയാണിവ. ഈ നാലു യുഗങ്ങളും കൂടി പന്തീരായിരം ദിവ്യ വര്‍ഷങ്ങള്‍ (43,20,000 മനുഷ്യവര്‍ഷങ്ങള്‍) വരും. കൃതയുഗം നാലായിരത്തി എണ്ണൂറു ദിവ്യസംവത്സരം ദൈര്‍ഘ്യമുള്ളതാണ്. അതായത് 17,28,000 മനുഷ്യവര്‍ഷം. ത്രേതായുഗമാകട്ടെ മൂവായിരത്തി അറുന്നൂറ് ദിവ്യവര്‍ഷം. (12,90,000 മനുഷ്യവര്‍ഷം)വരും. ദ്വാപരയുഗത്തിന് രണ്ടായിരത്തി നാനൂറ് ദിവ്യവര്‍ഷം (8,64,000 മനുഷ്യവര്‍ഷം) ദൈര്‍ഘ്യമുണ്ട്. കലിയുഗമാണ് ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ യുഗം. ആയിരത്തി ഇരുന്നൂറ് ദിവ്യവര്‍ഷമാണ് (4,30,000 മനുഷ്യവര്‍ഷം) കലിയുഗത്തിന്‍െറ ദൈര്‍ഘ്യം. കൃതയുഗത്തില്‍ ജനങ്ങള്‍ എല്ലാവരും സത്യസന്ധരും ധര്‍മ്മിഷ്ടരുമായിരിക്കും. ത്രേതായുഗത്തിലേക്കെത്തുമ്പോള്‍ നാലില്‍ ഒരുഭാഗം അധര്‍മ്മികളാവും. ദ്വാപരയുഗത്തില്‍ പകുതിപ്പേരും അധര്‍മ്മികളാകും. കലിയുഗത്തില്‍നാലില്‍മൂന്നും അധര്‍മ്മികളായിരിക്കും. എന്നാല്‍ കലിയുഗത്തില്‍ നാമസങ്കീര്‍ത്തനം കൊണ്ടുമാത്രം മോക്ഷം ലഭിക്കുമെന്നാണ്. ഈ വരുന്ന വിഷുവിന് കലിയുഗം തുടങ്ങിയിട്ട് 18,67,201 ദിവസങ്ങളാകും. ശ്രീകൃഷ്ണന്‍ സ്വര്‍ഗാരോഹണം ചെയ്ത ദിവസമാണ് കലിയുഗം തുടങ്ങിയതെന്ന

ആത്മീയത

Image
ആത്മീയത എന്ന വാക്ക് നാമെല്ലാം നിരന്തരം ഉപയോഗിക്കാറുണ്ടെങ്കിലും എന്താണ് ആത്മീയത എന്നു ചോദിച്ചാല്‍ പലര്‍ക്കും ഉത്തരംമുട്ടും. ആത്മാവിനെ തേടുന്നതാണ് ആത്മീയത എന്ന് എളുപ്പത്തില്‍ നിര്‍വചിക്കാം. ഇക്കാണുന്ന നീളവും വീതിയും കനവുമുള്ള ശരീരം മാത്രമല്ല മനുഷ്യന്‍. ഇക്കാണുന്ന ദേഹമാണ്, അതു മാത്രമാണ് നമ്മളെന്ന് തെറ്റിദ്ധരിക്കുന്നതു കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. ത്രിമാനാത്മകമായിരിക്കുന്ന മനുഷ്യ ശരീരത്തെ ജീവസ്സുറ്റതാക്കുന്നത് ശരീരത്തില്‍ കുടികൊള്ളുന്ന ആത്മാവാണ്. അത് പുറമേയ്ക്ക് ദൃഷ്ടിഗോചരമല്ല എന്നതിനാല്‍  പലരും ആത്മാവിന്‍െറ അസ്തിത്വം നിഷേധിക്കുന്നു. എന്നാല്‍ അകത്തേയ്ക്ക് നോക്കാന്‍ ശീലിച്ചാല്‍ ആത്മാവ് നമുക്ക് അനുഭവവേദ്യമാകും. ആത്മാവിനെ അറിയുക എന്നത് ബ്രഹ്മത്തെ അറിയുന്നതിനു തുല്യമാണ്. ആത്മാവിനെ അറിയുന്നവന്‍ ബ്രഹ്മര്‍ഷിയായി തീരുന്നതും അതിനാലാണ്. ആത്മാവിനെ അറിഞ്ഞവന്‍ സകലതിനേയും അറിയുന്നു. അവന് പിന്നീട് സംശയങ്ങള്‍ ഏതുമുണ്ടാകില്ല. പക്ഷേ ദൌര്‍ഭാഗ്യവശാല്‍ നമ്മള്‍ പലരും ആനന്ദം തേടുന്നതും സ്വത്വം അന്വേഷിക്കുന്നതും നമുക്ക്  പുറത്താണ്. ആത്മാവിനെ അറിഞ്ഞവന്‍ നരകത്തിലും സ്വര്‍ഗീയസുഖം അറിയും.  ആത്മാവ

പെന്‍സിലും റബ്ബറും

Image
അരനൂറ്റാണ്ടു മുന്‍പ് എഴുത്തിന്റെയും വരയുടെയും ലോകത്ത് സര്‍വാധിപത്യം പുലര്‍ത്തിയത്  പെന്‍സില്‍ ആയിരുന്നു. ഇപ്പൊഴും വരയുടെ ലോകത്ത് അതിന്റെ ആധിപത്യം തുടരുന്നു. പെന്‍സിലിന്റെ സഹചാരിയായി ഒരു റബര്‍ കഷണം എപ്പോഴും അകമ്പടി സേവിക്കും. 'ബോള്‍ പോയിന്റ് വിപ്ളവം വരുന്നതിനു മുന്‍പ് വിദ്യാലയങ്ങളില്‍ പെന്‍സില്‍ മാത്രമാണ് ഉപയോഗിച്ചിരുന്നത്. മഷിയില്‍ മുക്കി എഴുതുന്ന 'സ്റ്റീല്‍ പെന്‍ അന്ന് പ്രചാരത്തിലുണ്ടായിരുന്നു. ഫൌണ്ടന്‍പെന്‍ ഉപയോഗത്തില്‍ വന്നിരുന്നു എങ്കിലും ചില അധ്യാപകര്‍ അതിനു വിലക്ക് ഏര്‍പ്പെടുത്തി. കയ്യക്ഷരം വികൃതമാകുമെന്ന ആശങ്കയായിരുന്നു വിലക്കിനു പിന്നില്‍. എഴുത്തുകാരുടെ കുലപതി എന്നു വിശേഷിപ്പിക്കാവുന്ന തകഴി പെന്‍സില്‍ കൊണ്ടാണ് എഴുതിയിരുന്നത് എന്നു കേട്ടിട്ടുണ്ട്. ആദ്യകാലത്ത് ലഭിച്ചിരുന്ന പെന്‍സില്‍ ജര്‍മന്‍/ജപ്പാന്‍ നിര്‍മിതമായിരുന്നു. പിന്നീടാണ് ഇന്ത്യന്‍ നിര്‍മിത പെന്‍സില്‍ രംഗത്ത് എത്തുന്നത്. സന്തത സഹചാരികളായ പെന്‍സിലും റബറും തമ്മില്‍ നടക്കാവുന്ന ഒരു സംഭാഷണം: പെന്‍സില്‍ : എനിക്കു ഖേദമുണ്ട്; എന്നോടു ക്ഷമിക്കണം. റബര്‍ : എന്തിന്? താങ്കള്‍ എന്നോട് തെറ്റൊന്നും ചെയ്തില്ലല്
സ്വാമി വിവേകാനന്ദന്‍റെ ജീവിതം പാഠ്യവിഷയമാക്കണമെന്നു ബാലഗോകുലം സംസ്ഥാന  സമ്മേളനം ആവശ്യപ്പെട്ടു. എല്‍പി തലത്തില്‍ വിവേകാനന്ദ കഥകളും യുപിയില്‍ വിവേകാനന്ദ ചരിത്രവും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിവേകാനന്ദ ദര്‍ശനവും   ഉള്‍പ്പെടുത്തണം. സ്വാമി വിവേകാനന്ദന്റെ ചരിത്രം മനുഷ്യജീവിതത്തിന്റെ യതാര്‍ത്ഥ ഉന്നതിയെ വരച്ചുകാട്ടുന്ന ഒരു ധാര്‍മ്മിക ചിത്രമാണ്.  പ്രത്യേകിച്ച് യുവത്വത്തിന്റെ.  ചെറിയ സ്കൂള്‍ തലത്തില്‍ നിന്ന് തന്നെ അത് മനസ്സിലാക്കി വളര്‍ന്നുവരുന്ന ഒരു വ്യക്തിക്ക് തന്റെ ജീവിതത്തില്‍ ഇത് വളരെ അധികം പ്രയോജനം ചെയ്യുമെന്ന് അക്ഷരവനിക വിശ്വസിക്കുന്നു. 

അതിഥി

Image
ഒരു തിഥിയില്‍ കൂടുതല്‍ ആതിഥേയ ഗൃഹത്തില്‍ താമസിക്കാത്തവന്‍ എന്നാണ് അതിഥി എന്ന പദത്തിന്റെ അര്‍ത്ഥം. 15 ദിവസം കൂടുന്നത് പക്ഷം. തിഥിക്ക് പക്ഷമെന്നും അര്‍ത്ഥമുണ്ട്. അതിനാല്‍ ഒരിക്കല്‍ ആതിഥേയ ഗൃഹത്തിലെത്തിയാല്‍ അടുത്ത പതിനഞ്ചു ദിവസത്തിനകം ആ വീട്ടില്‍ വീണ്ടും വരാത്തവന്‍ എന്ന അര്‍ത്ഥവും അതിഥി എന്ന പദത്തിനുണ്ട്. ആതിഥേയന്റെ നാട്ടില്‍ താമസിക്കാത്തവനാണ് അതിഥി. അതിഥി ഒരു വീട്ടിലേയ്ക്കെത്തുന്നത് രാവിലെയോ സന്ധ്യയ്ക്കോ ആവണമെന്നാണ്. 'അതിഥി ദേവോ ഭവഃ' എന്നാണല്ലോ പ്രമാണം. തൈത്തീരിയോപനിഷത്തിലാണ് അതിഥിയെ ദേവതുല്യനായി പ്രകീര്‍ത്തിക്കുന്നത്. അതിഥി അസന്തുഷ്ടനായി മടങ്ങിയാല്‍ ആതിഥേയന്‍ അതുവരെ ആര്‍ജ്ജിച്ച പുണ്യമത്രയും ക്ഷയിക്കുമെന്നാണ് വിശ്വാസം. പകല്‍ അതിഥിയെ ഭക്ഷണം നല്‍കാതെ അയയ്ക്കുന്നതിന്റെ ഇരട്ടിയാണത്രേ രാത്രി ഭക്ഷണം നല്‍കാതെ അതിഥിയെ മടക്കിവിട്ടാല്‍ ഉണ്ടാവുന്ന പാപഫലം. ഒന്നിലധികം അതിഥികള്‍ ഒന്നിച്ചു വന്നാല്‍ അവരുടെ യോഗ്യതകള്‍ക്കനുസരിച്ച് ഓരോരുത്തര്‍ക്കും വേണ്ട ഉപചാരങ്ങള്‍ നല്‍കണമെന്നാണ്. കടപ്പാട് : കേരളകൗമുദി 

പുസ്തകം വായിച്ചാല്‍ ശിക്ഷ കുറയും

Image
വായനാശീലം നല്ലതാണെന്ന് പഴമക്കാര്‍ പറയുമ്പോള്‍ അതാര്‍ക്കും അത്ര പിടിക്കത്തില്ല.  ഇപ്പോള്‍ ഇതാ ഞാന്‍ എങ്ങോ വായിച്ച ഒരു വാര്‍ത്ത വായനാ ശീലമുള്ള നിങ്ങളൊന്നു വായിച്ചുനോക്കു. കുറ്റവാളികള്‍ക്ക് പോലും വായനാശീലം നല്ലതായിരിക്കെ മറ്റുള്ളവരുടെ കാര്യം പറയാനുണ്ടോ? റിയോഡിജനീറോ: പുസ്തകം വായിച്ചാല്‍ ശിക്ഷയുടെ കാലാവധി കുറയ്ക്കാം. കേട്ടുകേള്‍വിയില്ലാത്ത ഈ രീതി നടപ്പാക്കുന്നത് ബ്രസീല്‍ അധികൃതരാണ്. ജയിലുകളിലെ തിരക്ക് കുറയ്ക്കാനും തടവുകാരുടെ ബൌദ്ധിക ഉണര്‍വ് കൂട്ടാനുമാണ് പുതിയ ആശയം നടപ്പാക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. രാജ്യത്തെ നാല് പ്രധാന ജയിലുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ഒരു പുസ്തകം വായിച്ചുതീര്‍ത്താല്‍ ശിക്ഷയില്‍ നാലുദിവസത്തെ ഇളവുകിട്ടും. ഒരു വര്‍ഷം പരമാവധി പന്ത്രണ്ട് പുസ്തകങ്ങള്‍ മാത്രമാണ് വായിക്കാന്‍ അവസരമുണ്ടാവുക. കൂടുതല്‍ പുസ്തകങ്ങള്‍ വായിച്ചുതീര്‍ത്ത് ഒറ്റയടിക്ക് ശിക്ഷ പരമാധവി കുറച്ചുകളയാം എന്നുവിചാരിച്ചാല്‍ നടക്കില്ല എന്നര്‍ത്ഥം. ഫിലോസഫി, നോവല്‍, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലുള്ള പുസ്തകങ്ങളാണ് വായിക്കാന്‍ അവസരം ലഭിക്കുക. തടവുകാര്‍ക്ക്

ഇന്ന് കേരളത്തില്‍ കര്‍ക്കിടകവാവ് ബലി.

Image
കര്‍ക്കിടകമാസത്തിലെ കറുത്തവാവ് ദിവസമായ ഇന്ന് കേരളത്തില്‍ കര്‍ക്കിടകവാവ് ബലിയാണ്. ഇത് നമ്മെ എന്നെന്നേക്കുമായി വിട്ടുപിരിഞ്ഞ നമ്മുടെ പൂര്‍വികരുടെയും നമ്മോടൊപ്പം ജീവിതയാത്രയില്‍ സഹചാരികളായിരുന്ന  സര്‍വ്വ സഹോദരങ്ങളുടെയും  ആത്മശാന്തിക്കുവേണ്ടി നമ്മള്‍ ഹൃദയംഗമമായി ചെയ്യുന്ന ഒരു പൂജയാണ്. തിരുവനന്തപുരത്തെ തിരുവല്ലത്തുള്ള ശ്രീ പരശുരാമക്ഷേത്രമാണ് കൂടുതല്‍ പേരും ഇതിനുവേണ്ടി തിരഞ്ഞെടുക്കുന്നത്. ഏകദേശം ഒരു ലക്ഷത്തോളം ജനങ്ങള്‍ വര്‍ക്കലയിലും ബലിതര്‍പ്പണം ചെയ്യുന്നു. കൂടാതെ ശംഖുമുഖത്തും, അരുവിപ്പുറം, അരമന, ചെമ്പഴന്തി, തുടങ്ങിയ പുണ്യസ്ഥലങ്ങളിലും ഈ ദിവസം കേരളമക്കള്‍ തങ്ങളുടെ പ്രീയപ്പെട്ട ആത്മാക്കള്‍ക്കുവേണ്ടി ബലിതര്‍പ്പണം ചെയ്യുന്നു. സകല ആത്മാക്കള്‍ക്കും മോക്ഷപ്രാപ്തി ഉണ്ടാകണമേ എന്ന് നമ്മള്‍ക്ക് ജഗദീശ്വരനോട് ഒരു നിമിഷം കണ്ണടച്ച് പ്രാര്‍ത്ഥിക്കാം.

ആത്മാവിനെ വിലക്ക് വാങ്ങാം

പ്രിയ സുഹൃത്തുക്കളെ, താഴെ കാണുന്ന വരികള്‍ കേരളകൌമുദിയില്‍ വന്ന ഒരു വര്‍ത്തമാന വാര്‍ത്തയാണ്.  ഇതിന്റെ സത്യാവസ്ഥ അറിയാന്‍ ഞാന്‍ ഒരുപാട് ബ്രൌസ് ചെയ്തു.   വാര്‍ത്ത വാസ്ഥവമാണ്.  പക്ഷെ ഇതെങ്ങനെ നടക്കുമെന്ന് ഒരു പിടുത്തവുമില്ല.  നിങ്ങളൊന്ന് ആലോചിച്ചു നോക്കൂ. ---------------------------------------------------------------------------------- ആത്മാവിനെ വിലയ്ക്കുവാങ്ങാം  Posted on: Monday, 09 July 2012  വാഷിംഗ്ടണ്‍ : ആത്മാവിനെ വിലയ്ക്കുവാങ്ങണമെന്ന് ആഗ്രഹമുണ്ടോ? കൈയില്‍ പണമുണ്ടെങ്കില്‍ നിങ്ങളുടെ ആഗ്രഹം സാധിക്കും. ആല്‍ബുക്കര്‍ക്കിലുള്ള ലോറി എന്ന സ്ത്രീയാണ് തന്റെ ആത്മാവിനെ ഇ-ബേയില്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നത്. രണ്ടായിരം ഡോളറിന് മുകളിലേക്ക് നല്‍കാന്‍ കഴിയുന്ന ആര്‍ക്കും ഈ ലേലത്തില്‍ പങ്കെടുക്കാം. വെറുതെ മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റാനുള്ള ഒരു അടവാണ് ലോറിയുടെ വില്പന എന്ന് കരുതിയെങ്കില്‍ തെറ്റി. ഒരു എഴുത്തുകാരിയാണ് ലോറി. വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ സന്തോഷത്തോടെ ജീവിതം മുന്നോട്ടുപോകുന്നതിനിടെയാണ് കഷ്ടകാലം വാഹനാപകടത്തിന്റെ രൂപത്തില്‍ എത്തിയത്. ഇടുപ്പും നെഞ്ചും ശ്വാസകോശവും അപകടത്തില്‍ തക

സ്വാമി വിവേകാനന്ദന്റെ കേരളയാത്ര

Image
സ്വാമി വിവേകാനന്ദന്റെ ഭാരത പര്യടനത്തില്‍ ആദ്യം കേരളം ഉള്‍പ്പെടുത്തിയിരുന്നില്ല. ബാംഗ്ലൂരും മൈസൂരും സന്ദര്‍ശിച്ചശേഷം മദ്രാസ്വഴി രാമേശ്വരത്തെത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. മൈസൂരില്‍ ഡോ. പല്‍പ്പുവുമായി നടത്തിയ സംഭാഷണമാണ് സ്വാമിയെ കേരളത്തിലൂടെ സഞ്ചരിക്കാന്‍ പ്രേരിപ്പിച്ചത്. കേരളത്തിലെ ജാതീയമായ ഉച്ചനീചത്വങ്ങളെയും അനാചാരങ്ങളെയും കുറിച്ചു ഡോ. പല്‍പ്പു സ്വാമിജിയെ ധരിപ്പിച്ചിരുന്നു.  1892 നവംബറില്‍ തീവണ്ടി മാര്‍ഗം ഷൊര്‍ണൂരില്‍ വന്നിറങ്ങിയ സ്വാമിജി കാളവണ്ടിയില്‍ തൃശൂരിലെത്തി. തുടര്‍ന്നു തിരുവിതാംകൂര്‍വരെയുള്ള യാത്രകളെല്ലാം വഞ്ചിയിലായിരുന്നു. യാത്രാവേളയില്‍ കൊടുങ്ങല്ലൂരിലിറങ്ങിയ സ്വാമിജി കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ മൂന്നുദിവസം പുറത്തു കാത്തുകെട്ടിക്കിടന്നെങ്കിലും സാധിച്ചില്ല. കേരളത്തിലെ ജാത്യാചാരങ്ങളേയും അയിത്തത്തെയും സ്വാമി നേരിട്ടു മനസ്സിലാക്കിയത് അവിടെവച്ചാണ്. 'കേരളത്തെ ഭ്രാന്താലയംഎന്നു വിശേഷിപ്പിച്ചതും ഇൌ അനുഭവം മുന്‍നിര്‍ത്തിയാണ്. യാത്രയ്ക്കിടെ സ്വാമിജി എറണാകുളത്തുവച്ച് ചട്ടമ്പിസ്വാമിയുമായി സംഭാഷണം നടത്തി. തിരുവിതാംകൂറും കടന്ന് ഡിസംബര്‍ അ

ശ്രീരാമകൃഷ്ണ പരമഹംസര്‍

Image
ശ്രീരാമകൃഷ്ണ പരമഹംസര്‍ വിവേകാനന്ദനെ കണ്ടെത്തിയ പ്പോഴാണു ലോകം പരമഹംസരെ കാണുന്നത്. അയ്യായിരം വര്‍ഷത്തിലേറെയുള്ള ഭാരതീയ ആത്മീയപൈതൃകം കേവലം അന്‍പതു വര്‍ഷംകൊണ്ടു ജീവിച്ചുകാണിച്ചു തന്ന മഹാത്മാവാണു ശ്രീരാമകൃഷ്ണ പരമഹംസരെന്നാണു ഗാന്ധിജിയുടെ അഭിപ്രായം. കേരളത്തിലും കഴിഞ്ഞ നൂറ്റാണ്ടിലുണ്ടായ ആത്മീയോദ്ധാരണത്തില്‍ പ്രധാന പങ്കുവഹിക്കാന്‍ ശ്രീരാമകൃഷ്ണ സന്ദേശത്തിനു കഴിഞ്ഞു. ജീവിച്ചിരിക്കുമ്പോള്‍ വിഗ്രഹാരാധകനായി മാത്രം അറിയപ്പെട്ട ഗദാധര്‍ ചാറ്റര്‍ജി പില്‍ക്കാലത്തു ശ്രീരാമകൃഷ്ണ പരമഹംസരായി ഉദിച്ചുയര്‍ന്നത് തന്റെ വത്സലശിഷ്യനിലൂടെയാണ്. ജന്മംകൊണ്ടും കര്‍മംകൊണ്ടും ബ്രാഹ്മണനായിരുന്ന അദ്ദേഹം കൈവര്‍ത്തക സമുദായാംഗമായ റാണി റാസ്മണിയുടെ ദക്ഷിണേശ്വരം ക്ഷേത്രത്തിലെ അര്‍ച്ചകനായി. അങ്ങനെ ് 'ഭക്തന്മാര്‍ക്കിടയില്‍ ജാതിയില്ല എന്ന സന്ദേശം സ്വജീവിതത്തിലൂടെ ആചരിച്ചു പ്രചരിപ്പിച്ചു. തന്നില്‍ അല്‍പമെങ്കിലും ജാത്യാഭിമാനം അവശേഷിക്കുന്നുവെങ്കില്‍ അതും ഇല്ലാതാക്കാനായി പറയ സമുദായാംഗമായ ഒരു ഭക്തന്റെ കുടില്‍ തന്റെ നീണ്ട കേശം കൊണ്ടു തുടച്ചു വൃത്തിയാക്കി.

ആദി ശങ്കരന്‍

Image
ആദി ശങ്കരന്‍ അദ്വൈതം. എല്ലാം ഒന്നാണെന്ന മഹനീയ ദര്‍ശനം. അതു ലോകത്തിനു പകര്‍ന്നത് ഭാരതത്തിന്റെ  ആചാര്യനാണ്: ശങ്കരാചാര്യര്‍. ഭാരതീയ വേദാന്ത ചിന്തയുടെ സര്‍വജ്ഞ പീഠം കയറിയ ആചാര്യന്‍, ഗുരു. ഭാരതീയ വേദാന്ത ചിന്തയുടെയും ദര്‍ശനത്തിന്റെയും ആകെത്തുകയെടുത്താല്‍ അത് ശങ്കരാചാര്യര്‍ക്കു തുല്യമാവും. കേരളത്തിന്റെ മണ്ണിലാണ് ഈ ആചാര്യന്റെ പിറവിയെന്നത് മലയാളിക്ക് അഭിമാനക്കൂടുതലാകുന്നു. ശങ്കരാചാര്യര്‍ ജീവിച്ചിരുന്നില്ലായിരുന്നെങ്കില്‍ വേദധര്‍മം ഇന്നും നിലനില്‍ക്കുമായിരുന്നോ എന്നുപോലും സംശയിക്കണം. വേദധര്‍മ ത്തിന്റെ സംസ്ഥാപനത്തിന് അത്രയ്ക്ക് യത്നിച്ചിരുന്നു അദ്ദേഹം. ദര്‍ശനങ്ങളില്‍ വച്ച് ഏറ്റവും മഹനീയമായി കണക്കാക്കപ്പെടുന്ന ശങ്കരാചാര്യരുടെ അദ്വൈത സിദ്ധാന്തം ഏറ്റവും ലളിതമായി ഇങ്ങനെ പറയാം: ബ്രഹ്മ സത്യ ജഗന്‍ മിഥ്യ ജീവോ ബ്രഹ്മൈവ ന അപരഃ. ബ്രഹ്മം(പരമമായത്) മാത്രമാണ് സത്യം. ലോകം അയഥാര്‍ഥമാണ്. എല്ലാ സചേതന വസ്തുക്കളും ബ്രഹ്മമല്ലാതെ മറ്റൊന്നല്ല. എല്ലാം ബ്രഹ്മമാണെന്നാണ് ശങ്കരാചാര്യര്‍ പഠിപ്പിച്ചത്. ബ്രഹ്മം ഒന്നേയുള്ളു. പലതാണെന്ന ധാരണ മിഥ്യയാണ്. ആത്മാവ് സ്വയംസിദ്ധമാണ്. അത് നിലനില്‍ക്കുന്നുവെന്നതിന് ഒരു തെളിവും ആ

സ്തുതി - ശ്രീമൂലം

Image
ശ്രീമൂലം തിരുനാള്‍ തിരുവിതാംകൂറിലെ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാള്‍ എഴുതിയ ഈ ശ്രീപദ്മനാഭ സ്തുതി എല്ലാവരും കേട്ടിരിക്കാന്‍ സാധ്യതയില്ല.  അങ്ങനെയുള്ളവര്‍ക്കു  വേണ്ടി ഇത്  ഇവിടെ കുറിക്കുകയാണ്.                                   സ്തുതി - ശ്രീമൂലം "കാരുണ്യ കൂത്തരങ്ങേ കനിയുക കമലാ പോര്‍മുല പോല്‍ കുടത്തില്‍ ചേരും കാശ്മീര ധൂളി സുലളിത തുളസി സ്രഗ്ധര സ്നിഗ്ധവല്‍സന്‍ ആരുണ്ടെന്‍ സ്വാമിയല്ലാതശരണമഴലാ മാഴിയില്‍ത്താഴുമെന്നെ- ച്ചാരുശ്രീ ചേര്‍ന്ന തീരത്തലിവിനൊടുതുഴ- ഞ്ഞാക്കുവാന്‍ ചക്രപാണേ! ദര്‍പ്പാധിക്യം കലര്‍ന്നുള്ളരികളെയഖിലം കാളകൂടം വമിക്കും സര്‍പ്പൌഘത്തെ ഗ്ഗരുത്മാന്‍ പടിനിജപുരുവീ ര്യാഗ്നിയില്‍ ഭഗ്നമാക്കി അര്‍പ്പിച്ചു ഭക്തിയോടിക്ഷിതിതലസതിയെ ശ്രീപതേ! പണ്ടുയുഷ്മല്‍ തൃപ്പാദത്തിങ്കലസ്മദ്വിമലകുലയശഃ ശാര്‍വരീ പാര്‍വണേന്ദു മല്ലാരാതേ! ഭവല്‍പ്പൂമ്പദ തലയുഗളീ- ദാസരാമെങ്ങളിക്ഷ്മാ- മല്ലാക്ഷിത്തയ്യലാളെ ത്തവകടമിഴികൊ- ണ്ടിത്രനാളും ഭരിച്ചു; എല്ലാം കണ്ടല്ലിരിപ്പൂ തിരുവടി? യടിയന്‍ കണ്ണടച്ചാല്‍ ഹരേ! മേല്‍ ച്ചൊല്ലാനെന്തുണ്ടുനാഥ സ്ഥിതിയിലരിയൊരെന്‍ വഞ്ചി വെള്ളത്തിലാകും! ആ കീട ബ്രഹ്മ

ചിത്രഗുപ്തന്‍

Image
പുരാണങ്ങളെ അടിസ്ഥാന മാക്കിയാല്‍ യമന്റെ മന്ത്രിമാരില്‍ ഒരാളാണ് ചിത്രഗുപ്തന്‍. മനുഷ്യന്റെ പുണ്യ-പാപകര്‍മങ്ങളുടെ കണക്കു സൂക്ഷിക്കയാണ് മുഖ്യജോലി. കണക്കെഴുതാന്‍ എഴുത്തോലയും നാരായവും എപ്പോഴും കൈയ്യിലുണ്ടാകും. ബ്രഹ്മാവാണ് കണക്കെഴുത്ത് ജോലി ഏല്‍പിച്ചത്. ജീവികളുടെ കര്‍മങ്ങളുടെ ഫലം എഴുതാന്‍ പാര്‍വതീദേവിയുടെ ആഗഹപ്രകാരമാണ് ചിത്രഗുപ്തനെ ബ്രഹ്മാവ് സൃഷ്ടിച്ചത്. ഈ ജോലി ഏല്പിക്കാന്‍ പറ്റിയ രൂപത്തെ ആദ്യം പലകയില്‍ വരച്ചെടുത്തു. അതിനു ശേഷം ജീവന്‍ നല്‍കി. മരണശേഷം യമലോകത്തെത്തുന്ന ആത്മാക്കളെ വിചാരണ ചെയ്തു നരകത്തിലേക്കും സ്വര്‍ഗ്ഗത്തിലേക്കും അയക്കുന്നത് ചിത്രഗുപ്തന്റെ പുണ്യ-പാപങ്ങളുടെ കണക്കുപുസ്തകത്തിലെ പട്ടിക നോക്കിയാണ്. പുണ്യം ചെയ്തവര്‍ക്കു സ്വര്‍ഗ്ഗത്തിലേക്കു കടക്കാം. പാപികള്‍ക്കു നരകം തന്നെ. പാപികളെ തരം തിരിച്ച് പ്രത്യേകമാണ് പാര്‍പ്പിക്കുക. എല്ലാ പാപികളെയും ഒരേ കൂടാരത്തില്‍ അടയ്ക്കുകില്ലെന്നു ചുരുക്കം. ദേവീഭാഗവതത്തിലെ കണക്കനുസരിച്ച് 28 നരകവാസ സ്ഥലങ്ങളുണ്ട്. താമ്രിസം മുതല്‍ സൂചിമുഖം വരെയാണത്. ഭാര്യയെയും ശിശുക്കളെയും പീഡിപ്പിക്കുന്നവര്‍, പരസ്പരം വഞ്ചിക്കുന്ന ഭാര്യ-ഭര്‍ത്താക്കന്മാര്‍, മോഷണം സ്ഥിരം ത

ക്ഷേത്രസങ്കല്പവും കൊടിമരവും

Image
ക്ഷേത്ര സങ്കല്‍പ്പത്തില്‍ കൊടിമരത്തിന്റെ സ്ഥാനം പ്രധാനമാണ്. ദേവനുമായി മാത്രമല്ല,   പ്രപഞ്ചവുമായും പ്രത്യേകിച്ചു മനുഷ്യനുമായും ഏറെ  ബന്ധപ്പെട്ടതാണ് അതിന്റെ പ്രസക്തി. ക്ഷേത്രസങ്കല്‍പ്പത്തെ രണ്ടു രീതിയില്‍ വ്യാഖ്യാനിക്കാം. ഒന്ന് താന്ത്രികം. മറ്റൊന്ന് സാമൂഹികം. ആചാരാനുഷ്ഠാനങ്ങള്‍ താന്ത്രിക വിധികളെ അടിസ്ഥാനമാക്കിയാണ്. മനുഷ്യന്റെ സാംസ്കാരിക വളര്‍ച്ചയ്ക്കൊപ്പം സഹസ്രകോടി വര്‍ഷങ്ങളിലൂടെ സംസ്കരിക്കപ്പെട്ടു രൂപം പ്രാപിച്ചതാണ് ഇന്നത്തെ ക്ഷേത്രങ്ങള്‍. പില്‍ക്കാലത്ത് ആചാരാനുഷ്ഠാനങ്ങള്‍ക്കായി ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയതാണു താന്ത്രിക വിധികള്‍. അതിന് ഒന്നര സഹസ്രാബ്ദത്തോളം പഴക്കമാണു കണക്കാക്കപ്പെടുന്നത്. കലിയുഗത്തില്‍ യജ്ഞങ്ങള്‍ക്കു പ്രാധാന്യവും പ്രസക്തിയും നഷ്ടപ്പെട്ടപ്പോള്‍ അനുഷ്ഠാനങ്ങള്‍ക്കായി മനുഷ്യന്‍ രൂപപ്പെടുത്തിയതാണത്രെ ക്ഷേത്രങ്ങള്‍. അതുകൊണ്ടാവാം അതിനു സാമൂഹികമായ ഒരു മാനമുണ്ട്. ധ്വജത്തില്‍നിന്ന് ഒരു പ്രത്യേക ഉൌര്‍ജം പ്രസരിക്കുന്നതായും ഇടിമിന്നലിനെ ആവാഹിച്ചു നിഷ്ക്രിയമാക്കുന്ന ലൈറ്റ്നിങ് അറസ്റ്ററിന്റെ ഫലം കൂടി അതു ചെയ്യുമെന്നും ആധുനിക ശാസ്ത്രം സമ്മതിക്കുന്നു. ക്ഷേത്രത്തിലെ പ
Image
Image
സ്വാമി ശരണം!!! അന്ന് ഞാനും പോയിട്ടുണ്ടായിരിക്കണം.

ഈശ്വരനുമായി ഒരഭിമുഖം

Image
മനുഷ്യന്‍:  അല്ലയോ ജഗദീശ്വരാ, അങെന്താണ് മനുഷ്യനില്‍ ആശ്ചര്യമായി കാണുന്നത്? ഈശ്വരന്‍:  അവന്‍ കുട്ടിക്കാലത്തില്‍ കുട്ടിയായി മുഷിയുന്നു.  വേഗം വളരുവാന്‍ വെമ്പല്‍ കൊള്ളുന്നു.  വളര്‍ന്ന് വലുതാകുമ്പോള്‍ അവന്‍ വീണ്ടും കുട്ടിയാകാന്‍ കൊതിക്കുന്നു. പണം സമ്പാദിക്കാന്‍ വേണ്ടി അവന്‍ തന്റെ ആരോഗ്യം നഷ്ടമാക്കുന്നു.  പിന്നീട് നഷ്ടപ്പെട്ട ആരോഗ്യം വീണ്ടെടുക്കാന്‍ അവന്‍ അതേ പണം ഉപയോഗിക്കുന്നു. അവന്‍ തറ്റ്ന്റെ ഭാവിയെ ഓര്‍ത്ത് വല്ലാതെ വേവലാതിപ്പെട്ടുകൊണ്ട് വര്‍ത്തമാനത്തെ മറക്കുന്നു.  അങനെ അവന്‍ ഭാവിയിലോ, വര്‍ത്തമാനത്തിലോ ജീവിക്കാന്‍ മറക്കുന്നു.   അവന്‍ ഒരിക്കലും മാരിക്കില്ല എന്ന് കരുതി ജീവിക്കുന്നു.  ഒരിക്കലും ജീവിക്കാതെ മരിക്കുകയും ചെയ്യുന്നു.

പുണ്യലോകം ആര്‍ക്ക് കിട്ടും?

രണ്ടു കൂട്ടുകാര്‍ നഗരമധ്യത്തില്‍ കണ്ടുമുട്ടിയപ്പോള്‍ ഒരുവന്‍ ചോദിച്ചു.  "തൊട്ടടുത്തു ഭാഗവത കഥ നടക്കുന്നു.  താന്‍ വരുന്നോ?" "ഞാനില്ല.  ഞാന്‍ കോമളവല്ലിയുടെ  വീട്ടിലേക്കാ.... താന്‍ പോരുന്നോ?" മറ്റേയാള്‍ തിരിച്ചു ചോദിച്ചു. രണ്ടുപേരും മുന്‍‌കൂട്ടി നിശ്ചയിച്ച വഴിയിലൂടെ പോയി.  ഭാഗവതം കേട്ടുകൊണ്ടിരിക്കേ ആദ്യത്തെയാള്‍ ചിന്തിച്ചു.  "അവന്റെ കൂടെ പോകാമായിരുന്നു." സ്ത്രീസുഖം അനുഭവിച്ചവന്‍ ചിന്തിച്ചു.  "കഷ്ടമായിപ്പോയി.  ഭഗവാന്റെ കഥ കേള്‍ക്കാന്‍ പോകാമായിരുന്നു." അന്നു രാത്രി ഇവര്‍ രണ്ടുപേരും മരിച്ചു.  ഭാഗവതം കേട്ടയാള്‍ നരകത്തിലും, സ്ത്രീസുഖം തേടിപ്പോയ ആള്‍ സ്വര്‍ഗ്ഗത്തിലേക്കും പോയി.   ഈ വിധിയുടെ കാരണം ചിത്രഗുപ്തന്‍ രേഖപ്പെടുത്തിയത് ഇങനെ ആയിരുന്നു.  "ഒരുവന്റെ മനോഭാവമാണ് കര്‍മ്മഫലം നിശ്ചയിക്കുന്നത്.  ഭാഗവതത്തിന്റെ മുന്നിലിരുന്നു വിഷയസുഖം കൊതിച്ചവന്‍ എങനെ പുണ്യലോകം നല്‍കും?"

എണ്ണുന്നവനെ എണ്ണിയാല്‍ എല്ലാം എണ്ണി!!!

സമുദ്രത്തിനടുത്ത് ഒരാശ്രമത്തില്‍ ഒരു ഗുരുവും പത്ത് ശിഷ്യന്മാരും താമസിച്ചിരുന്നു.  ഒരിക്കല്‍ തന്റെ പത്ത് ശിഷ്യന്മാരും കുളി കഴിഞ് വന്നപ്പോള്‍, ഗുരു അവരോട് തങള്‍ എത്ര പേരുണ്ടെന്ന് എണ്ണിനോക്കാന്‍ ആവശ്യപെട്ടു.  ഓരോരുത്തരും അവരവരെയൊഴിച്ച് ബാക്കി ഒന്‍പത് പേരേയും ഏണ്ണി.  തങളില്‍ ഒരാള്‍ ഇക്കൂട്ടത്തില്‍ ഇല്ലെന്ന് അവര്‍ തെറ്റിദ്ധരിച്ചു.  ഞെട്ടി വിറച്ചുകൊണ്ട് അവര്‍ പറഞു.  "ഗുരോ, ഞങളില്‍ ആരോ ഒരാള്‍ എങോ നഷ്ടപെട്ടുപോയിരിക്കുന്നു."  ഗുരു പുഞ്ചിരിച്ചുകൊണ്ട്, ഒന്നുകൂടി എണ്ണുവാന്‍ ഒരു ശിഷ്യനോട് ആവശ്യപെട്ടു.  ഒന്‍പതെണ്ണി തീര്‍ന്നപ്പോള്‍ ഗുരു പറഞു.  "ദശമസ്ത്വമസി" [പത്താമത്തേത് നീയാകുന്നു,] ഗുരു വിശദീകരിച്ചു.  "ഈശ്വരനെ അറിയുന്നതും, മറക്കുന്നതും നമ്മള്‍ തന്നെയാണ്.  ഈശ്വരന്‍ നമ്മുടെ ഉള്ളിലാണ്.  പക്ഷേ, ആ സാന്നിധ്യത്തെ എണ്ണുവാന്‍ മറന്നുപോകുന്നു.  എപ്പോള്‍ ആ സാന്നിധ്യത്തെ നാം തിരിച്ചറിയുന്നുവോ, അപ്പോള്‍ മുതല്‍ ഈശ്വരന്‍ നമുക്ക് സ്വന്തം.  പുറമേ കണ്ട ഒന്‍പത് കൂട്ടുകാരെ എണ്ണുമ്പോഴും നീ അവിതന്നെയുണ്ടായിരുന്നുവെങ്കിലും, എണ്ണുന്നവനായ നിന്നെ എണ്ണുവാന്‍ നിനക്ക് കഴിഞില്ല.  ഇതുപോലെ പ്രപഞ്ചത്തിലുള

ഒരു ജീവന്റെ മൂകമായ പ്രാര്‍ത്ഥന!!!

Image
ഒരു ജീവന്‍ മനുഷ്യനായി നമ്മുടെ മകളോ, മകനോ ആയി ജനിക്കുമ്പോള്‍ അത് നമുക്ക് ഏറ്റവും പ്രീയപെട്ടതാകുന്നു.  അതുവരെ ആ ജീവനോടില്ലാത്ത ഒരു വാത്സല്യം ആ കുഞിനോട് നമുക്ക് ഉണ്ടാകുന്നു.  ചിലപ്പോള്‍ ചില മാതാപിതാക്കളുടെ ബാക്കിയുള്ള ജീവിതം തന്നെ അവരുടെ കുഞുങളെ ചുറ്റിപറ്റി നില്‍ക്കുന്നു. പക്ഷേ, നമുക്ക് ജനിച്ചത് കാരണം നാം ഉണ്ടാക്കിയെടുത്ത ഒരു ബന്ധമല്ലാതെ യഥാര്‍ഥത്തില്‍ മറ്റൊരു ബന്ധവും ആ കുഞിനോട് നമുക്കില്ല എന്ന് വേദാന്തം പറയുന്നു.  സ്വീകരിക്കാന്‍ കുറച്ച് വിഷമമുണ്ട്.  പക്ഷേ, ഏകദേശം ഇരുപത്തിയഞ്ച് വര്‍ഷത്തോളം തമ്മില്‍ കണ്ടിട്ടുകൂടിയില്ലാത്ത സ്ത്രീപുരുഷന്മാര്‍ തമ്മില്‍ ഒരു ദിവസം കല്യാണം കഴിക്കുമ്പോള്‍, അന്ന് തുടങുന്നു വേര്‍പിരിയാന്‍ പറ്റാത്ത തരത്തില്‍ ഒരു ബന്ധം.  ഇതാലോചിക്കുംപോള്‍ വേദാന്തത്തെ അങനെ മാറ്റി നിറുത്താന്‍ വയ്യ.  അനേകം ജന്മങള്‍ ജനന മരണ ചക്രത്തില്‍ പെട്ട് ഗതി കിട്ടാതെ അലഞ് വീണ്ടും ഒരു അവസരവുമായി ഒരു ജീവന്‍ ഒരു അമ്മയുടെ ഉദരത്തില്‍ വന്ന് വീഴുന്നു.  പിറക്കുന്നതിന് മുന്‍പ് മൂകമായ ഒരു പ്രാര്‍ത്ഥന തന്റെ മാതാപിതാക്കളോട് ചെയ്യുന്നുണ്ടാവാം.  എനിക്കിനി വയ്യ, ഈ ജന്മത്തിലെങ്കിലും എനിക്ക് ഈശ്വരപ്രാപ്തിയുണ്ടാവണം,

ആത്മസാക്ഷാത്കാരം എന്നാല്‍ എന്താണ്?

Image
ആത്മസാക്ഷാത്കാരം എന്നാല്‍ എന്താണ്? എത്ര തരത്തില്‍ അതിനെ വിശദീകരിച്ചാലും അവസാനം വന്ന് നില്‍ക്കുന്നത്, ജീവന്‍ ഈശ്വരനുമായി താതാമ്യം പ്രാപിക്കപെട്ട മഹത്തരവും നിത്യവുമായ ഒരു അവസ്ഥാവിശേഷത്തിലാണ്. പക്ഷേ സംശയം അതല്ല.  ഇതെങനെ സിദ്ധിക്കുന്നു എന്നതാണ്.  നിത്യനിരന്തരമായ ഈ ദിവ്യാനുഭൂതി എങ് നിന്നോ വന്നുകൂടുന്നതാണെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല, കാരണം, പുതിയതായി വന്നുചേരുന്ന എന്തും നമ്മളെ വിട്ട് പോകും എന്നുള്ളതു മറ്റൊരു സത്യമാണ്.  അതിനര്‍ത്ഥം ഈ ചൈതന്യം സകല ചരാചരങളുടേയും ഉള്ളില്‍  നിരന്തരം  പ്രകാശിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളതാണ്.  എങ്കില്‍ പിന്നെന്താണ് അതറിയാന്‍ കഴിയാത്തത്?.  ശ്രീമദ്ഭാഗവതവും, ശ്രീമദ്ഭഗവത്ഗീതയുമെല്ലാം പറയുന്നതെന്തെന്നാല്‍, കാര്‍മേഘങള്‍ സ്വയമേവ പ്രകാശിച്ചുകൊണ്ടിരിക്കുന്ന സൂര്യനെ മറയ്ക്കുന്നതുപോലെ മനുഷ്യന്റെ ഉള്ളിലെ അജ്ഞാനമാകുന്ന അന്തകാരം നിത്യനിരന്തരമായി സ്വയം പ്രകാശിതമായ ഈശ്വരചൈതന്യത്തെ മറച്ചിരിക്കുന്നു.  സൂര്യന്റെ തന്നെ ചൂടേറ്റ് കാര്‍മേഘങള്‍ ഉരുകിനീങി ആകാശം നിര്‍മ്മലമാകുമ്പോള്‍ സൂര്യന്‍ പ്രകാശമാനമാകുന്നതുപോലെ ആ ഈശ്വരചൈതന്യത്തിന്റെ കാരുണ്യം കൊണ്ടുതന്നെ അജ്ഞാനാന്തകാരമാകുന്ന തിരസ്ക്

കഷ്ടപ്പാടുകള്‍ ഉപകാരമാകുമ്പോള്‍!

Image
ഒരിക്കല്‍ ഒരാള്‍ തന്റെ പൂന്തോട്ടത്തില്‍ ചിത്രശലഭത്തിന്റെ ഒരു കൃമികോശം കണ്ടു.  ഇയാള്‍ ഇതിനെ നിത്യനിരന്തരം വീക്ഷിക്കുന്നുണ്ടായിരുന്നു.  കുറെ ദിവസങള്‍ക്ക് ശേഷം അതില്‍ ഒരു ചെറിയ ദ്വാരം കാണപ്പെട്ടു.  ശലഭം ഈ ദ്വാരത്തില്‍ കൂടി പുറത്തുവരുവാന്‍ നന്നേ പ്രയാസപ്പെടുന്നത് ഇയാള്‍ മണിക്കൂറുകളോളം കണ്ടിരുന്നു.  ഒടുവില്‍ അതിന് കഴിയാതെ വന്നപ്പോള്‍ ശലഭം ഈ ശ്രമം ഉപേക്ഷിച്ച് കൃമികോശത്തിനുള്ളില്‍ തന്നെ ചുരുണ്ടുകൂടി.  ഈ നിസ്സഹായാവസ്ഥയില്‍ അയാള്‍ അതിനെ സഹായിക്കാന്‍ തീരുമാനിച്ചു.  അയാള്‍ എങനെയോ കൃമികോശത്തിന്റെ ദ്വാരം വലുതാക്കികൊടുത്തു.  ഉടന്‍ തന്നെ ശലഭം നിഷ്പ്രയാസം പുറത്തുവന്നു.  പക്ഷേ അതിന്റെ ശരീരം നീര് വന്ന് തുടുക്കുകയും, ചിറകുകള്‍ ചുരുങുകയും ചെയ്തിരുന്നു.  അയാള്‍ അതിന്റെ ചിറകുകള്‍ വിടര്‍ന്ന് പറന്നുയരുന്നത് കാണാന്‍ കൗതുകപൂര്‍‌വ്വം കാത്തിരുന്നു.  പക്ഷേ അതു സംഭവിച്ചില്ല.  പുറത്ത് വന്നതിന് ശേഷമുള്ള ഏതാനും നിമിഷങള്‍ അത് മണ്ണില്‍ വീണ് ഇഴഞ് ജീവിച്ചുതീര്‍ത്തു.  ഇവിടെ ഇദ്ദേഹത്തിന് മനസ്സിലാക്കാന്‍ കഴിയാഞ ഒരു കാര്യം എന്തെന്നാല്‍, കൃമികോശത്തില്‍ നിന്നും പുറത്ത് വരാന്‍ ശലഭം കാട്ടിയ കഷ്ടപ്പാടുകള്‍ മുഴുവന്‍ അതിന്റെ ബാക്കി

മനുഷ്യജീവിതം - മഴത്തുള്ളി

മനുഷ്യജീവിതം ഒരു മഴത്തുള്ളിയോടൊത്ത് സാങ്കല്പ്പികമാണ്.  ആകാശത്തിലെ മേഘപടലത്തില്‍ നിന്നും വേര്‍പെട്ട് ഭൂമിയില്‍ പതിക്കുന്നതുവരെയുള്ള സമയം ഇതിന്റെ ദൈര്‍ഖ്യമായി കണക്കുകൂട്ടാം.  തുള്ളിയായി പരിണമിക്കുന്നതിന് മുന്‍പ് ഇതിന് യാതൊരു രൂപവും ഇല്ല.  ഇത് ഭീമാകാരമായ മേഘകെട്ടില്‍ നിന്നും ഒരു നിശ്ചിതരൂപമില്ലാതെ വേര്‍പെട്ട സൂക്ഷമകണികകളാണ്.  മേഘകെട്ടില്‍ നിന്നും ഘനീഭവിച്ച് ഭൂമിയുടെ ഗുരുത്വാകര്‍ഷണം മൂലം ഭൂമിയിലേക്ക് പതിക്കുന്നു. ഇത് പലപ്പോഴും നേരേ ചെവ്വേ ഭൂമിയിലേക്ക് പതിക്കുന്നില്ല.  ചിലപ്പോള്‍ അന്തരീക്ഷത്തില്‍ തെല്ലു  നേരത്തേക്ക്  നിലകൊള്ളുന്നു.  ചിലപ്പോള്‍ കാറ്റിനൊത്ത് ദിശ മാറപ്പെടുന്നു.   ഒടുവില്‍ ഭൂമിയിലോ, സമുദ്രം പോലുള്ള ജലാശയത്തിലോ, മരചില്ലകളിലോ, മരുഭൂമിയിലോ, മഞിന്‍ കൊടുമുടികളിലോ പതിക്കുന്നു.  പക്ഷേ അവസാനം ഇത് പല സ്ഥലങളില്‍ നിന്നും ഒഴുകി സമുദ്രത്തില്‍ എത്തിചേരുന്നു.  അല്ലെങ്കില്‍,  ഇതിന്റെ അസ്ഥിത്ത്വത്തിനെ തന്നെ ഇല്ലാതാക്കി കേവലം ബാഷ്പീകരിച്ച് ഇല്ലാതാകുന്നു.  താഴേക്ക് വരുന്ന വഴിക്ക് പലതരത്തിലുള്ള പൊടിപടലങളും അഴുക്കും സംഭരിച്ചു കൂട്ടുന്നു.  ജലം ഭൂമിയില്‍ നിന്നും ബാഷ്പീകരിക്കപ്പെടുന്നു, വീണ്ടും താഴേ

ഞാന്‍ ജവഹര്‍ ലാല്‍ നെഹ്രു!!!

Image
ഒരിക്കല്‍ ഒരു ഭ്രാന്താശുപത്രിയില്‍ ഒരേ തരത്തിലുള്ള കുറേ ഭ്രാന്തന്മാര്‍ ഉണ്ടായിരുന്നു.  എന്താണ് പ്രത്യേകത എന്ന് വച്ചാല്‍, താന്‍ ജവഹര്‍ ലാല്‍ നെഹ്രു ആണെന്ന് അവരില്‍ ഓരോരുത്തരും കരുതിയിരുന്നു.  (Dual Personality Disorder). നീണ്ട ചികിത്സയ്ക്ക് ശേഷം അവരുടെ അസുഖം ഭേദമായി, അങനെ അവരെ വിമുക്തരാക്കാന്‍ തീരുമാനമുണ്ടായി.  മാത്രമല്ല, ഈ സത്കര്‍മ്മം ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ ജവഹര്‍ ലാല്‍ നെഹ്രുവിനെ കൊണ്ട് തന്നെ നിര്‍‌വഹിപ്പിക്കാന്‍ ആശുപത്രി അധികൃതര്‍ താല്പര്യം കൊണ്ടു.  ഒടുവില്‍ ആ സുദിനം വന്നുചേര്‍ന്നു. ഔപചാരികമായി ആ കര്‍മ്മം നിറവേറ്റിയതിന് ശേഷം നെഹ്രു അവരുമായി കുശലാന്വേഷണത്തില്‍ ഏര്‍പ്പെട്ടു.  ഒരാള്‍ അദ്ദേഹത്തോട് ചോദിച്ചു. : "എന്താണ് അങയുടെ പേര്" നെഹ്രു പറഞു: "ഞാന്‍ ജവഹര്‍ ലാല്‍ നെഹ്രു.  നിങളുടെ രാഷ്രത്തിന്റെ പ്രധാനമന്ത്രി" കേട്ട മാത്രയില്‍ അയാള്‍ കുടുകുടാ പൊട്ടിച്ചിരിച്ചു.  പിന്നീട് അയാള്‍ക്ക് നെഹ്രുവിനോട് സഹതാപം തോന്നി.  അയാള്‍ പറഞു: "സാരമില്ല, പണ്ട് ഞങളും ഇതുതന്നെയായിരുന്നു പറഞിരുന്നത്.  രണ്ടുമൂന്ന് കൊല്ലം കൊണ്ട് എല്ലാം ശരിയാകും."

പരോപകാരാര്‍ത്ഥമിദം ശരീരം.

Image
വേദാന്തപരമായി ചിന്തിച്ചാല്‍, ഈ ശരീരം ഞാനല്ല, ഈ ശരീരം എന്റേതല്ല, ഈ ശരീരം എനിക്ക് വേണ്ടിയല്ല.  എനിക്ക് വേണ്ടിയല്ല എന്ന് പറഞാല്‍ മറ്റുള്ളവര്‍ക്ക് വേണ്ടിയാണെന്നല്ല അര്‍ത്ഥമാക്കേണ്ടത്.  ഈ ശരീരം പ്രകൃതിയാണ്, പ്രകൃതിയുടേതാണ്, പ്രകൃതിക്ക് വേണ്ടിയാണ്.  ആത്മചൈതന്യം വേര്‍വിട്ടാല്‍ ശരീരം അഗ്നിയിലൂടെയോ, ബാക്ടീരിയ വഴിയോ പ്രകൃതിയില്‍ തന്നെ ലയിക്കേണ്ടതാണ് എന്നര്‍ത്ഥം. വേദാന്തം വിട്ട് താഴേക്കിറങിയാല്‍ മനുഷ്യന്‍ പരോപകാരിയായി ജീവിക്കണം എന്നുകൂടി ഇതുകൊണ്ട് അര്‍ത്ഥമാക്കാം.  പഴയകാലത്ത് ഇതൊക്കെ പ്രാവര്‍ത്തികമായിരുന്നു.  ജനങള്‍ക്കിടയില്‍ പരസ്പര സഹായവും സഹകരണവും ഗ്രാമങളില്‍ നന്നേ കാണാമായിരുന്നു.  ഈ വക ഗുണങള്‍ അന്നത്തെ മനുഷ്യര്‍ക്ക് സമൂഹത്തില്‍ നിന്നുതന്നെ പകര്‍ന്നുകിട്ടിയിരുന്നു.  ഇന്ന് മനുഷ്യാവകാശ കമ്മിഷന്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രസ്ഥാനങള്‍ സമൂഹത്തില്‍ സജീവമായി പ്രവര്‍ത്തിച്ചിട്ടും, ആത്മീയ ഗുരുക്കന്മാര്‍ കിണഞ് പരിശ്രമിച്ചിട്ടും, കോടിപതികള്‍ അടക്കിവാഴുന്ന ഈ ഭൂമുഖത്ത് ഉണ്ണാനും ഉടുക്കാനും, പാര്‍ക്കാനും ഗതിയില്ലാത്ത കുറെ മനുഷ്യജന്മങള്‍. ഇന്ന് കഴിയാത്ത ഈ കാര്യം അന്നെങനെ സാധിച്ചിരുന്നു?. അന്നില്ലാത്ത പല പ്രസ്

ഞാനൊന്നുമറിഞില്ലേ രാമനാരായണാ!!

Image
ഇന്നവള്‍ അത്യന്തം ആനന്ദവതിയാണ്.  നാളെ അവളുടെ മാംഗല്യം നിശ്ചയിച്ചിരിക്കുന്നു.  ഞാന്‍ അവളെ ഗഹനമായി വീക്ഷിച്ചു.  സ്വര്‍ണ്ണാഭരണങളുടെ ഭംഗി ആസ്വദിക്കുന്നതിലും, തുന്നിയ വസ്ത്രങള്‍ അണിഞുനോക്കുന്നതിലും, സുഗന്ധവസ്തുക്കളുടെ ഗുണമേന്മ അറിയുന്നതിലും, അതിഥികളേയും സുഹൃത്തുക്കളേയും സ്വീകരിക്കുന്നതിലും, മാത്രമല്ല, തന്റെ പ്രിയവരനെ ഓര്‍ക്കുന്നതിലും ഒക്കെ രാവിലെ മുതലേ അവള്‍ വ്യാപൃതയായിരിക്കുന്നു.  അര്‍ദ്ധരാത്രിയിലെപ്പോഴോ നല്ലൊരു നാളെയെ സ്വപ്നം കണ്ട് അവള്‍ നിദ്രയിലേക്ക് വഴുതിവീണു.  പതുക്കെ അവള്‍ എല്ലാം മറന്നുറങി.  കല്യാണമോ, കല്യാണചെറുക്കനോ, സ്വര്‍ണ്ണാഭരണങളോ, പുതുവസ്ത്രങളോ, അതിഥികളോ, സുഹൃത്തുക്കളോ, എന്തിനധികം കല്യാണപെണ്ണായ താന്‍ പോലുമില്ലാത്ത ഒരു ലോകത്തില്‍ അവള്‍ അലിഞുചേര്‍ന്നു.  പിറ്റേ ദിവസം വെളുപ്പിന് 4 മണിക്ക് അലാറം ശബ്ദിക്കുന്നതുവരെ അവള്‍ ഗാഢമായി ഉറങി. കണ്ടുമടുത്തും, കേട്ടുമടുത്തും, ഉറക്കത്തിന്റെ മുന്നോടിയായി ഇന്ദ്രിയങള്‍ മനസ്സിലേക്ക് ഉള്‍‌വലിഞു. മനസ്സിന്റെ ആയുധങളാണ് ഇന്ദ്രിയങള്‍.  അതു നഷ്ടപ്പെട്ട മനസ്സ് "ഞാനൊന്നുമറിഞില്ലേ രാമനാരായണാ!!" എന്ന മട്ടില്‍ മൗനം പാലിച്ചു.  തുള്ളിച്ചാടി നടന്ന പെണ്‍കുട

നീലമിഴിയുള്ള നിറഞ കവിളുള്ള ...

നീലമിഴിയുള്ള നിറഞ കവിളുള്ള നറുനിലാ കാറ്റേ - നിന്റെ നാണം തുളുമ്പുന്ന കവിളില്‍  ഞാനിന്നൊ- രുമ്മ വച്ചോട്ടെ? വാനിലൂടെ നീ പറന്ന് പോയാല്‍ കുയിലിനൊരു കൂട്ട് - മുളം തണ്ടിലൂടെ നീ ഒഴുകുമ്പോളൊരു മധുരമാം പാട്ട് നീറിപുകയുമെന്‍ കരളിലൂടെ നീ ചീറിപായുമ്പോള്‍ - എന്റെ മൗന നൊമ്പരമകലുവാനുള്ളൊ- രൗഷദ കൂട്ട് ആരും കാണാതല്ലിമലരിനെ ചേര്‍ത്ത് പുണരുമ്പോള്‍ - നീ അലകളായെന്നിലൊഴുകിയെത്തുമൊ- രനഘ സൗരഭ്യം പ്രിയതരം എന്റെ പ്രേമകഥയുടെ താളുകള്‍ ചീന്തി - പറ- ന്നകലയെങോ ദൂത് പോയൊരു പ്രണയവാഹിനി നീ

അക്ഷരവനികയുടെ ഹൃദയം നിറഞ....

Image

മമാസുരന്‍ ഇവന്‍ തന്നെ, യെവന്‍?....

Image
നമുക്കുള്ളതിനെയെല്ലാം നാം ഇഷ്ടപ്പെടുന്നു, സ്നേഹിക്കുന്നു, അതിന്റെ വേര്‍പാടില്‍ അത്യധികം ദുഃഖിക്കുന്നു.  അതു കറായാലും, വീടായലും, ഭാര്യാഭര്‍ത്താക്കന്മാരായാലും, മക്കളായാലും, ബന്ധുക്കളായാലും, മറ്റെന്തായാലും.  പക്ഷേ, നമ്മുടേതല്ലാത്തതിനെയെല്ലാം നാം തിരസ്ക്കരിക്കുകയും ചെയ്യുന്നു.  ആക്സിടെന്റു വന്ന് തകര്‍ന്ന് തരിപ്പണമായ വാഹനങള്‍ നാം റോഡരികില്‍ നിരന്തരം കാണാറുണ്ട്.  നമ്മുടെ ബുദ്ധിക്കോ, മനസ്സിനോ ഒരു മാറ്റവും സംഭവിക്കുന്നില്ല.  കാരണം അതൊന്നും നമ്മുടേതല്ല അത്ര തന്നെ.  സ്വന്തം മാരുതി 800 കാറിന്റെ മുഴുവന്‍ സൗന്ദര്യവും നാം ആസ്വദിക്കുന്നു.  പക്ഷേ, അയലത്ത്കാരന്റെ ബെന്‍സ് കാറിന്റെ സൗന്ദര്യം നമുക്ക് അനുഭവിക്കാന്‍ കഴിയുന്നില്ല.  രണ്ടിനും ഇടയില്‍ അല്പം പോലും തുലനപ്രസക്തി ഇല്ലെങ്കില്‍ പോലും, നാം ഇല്ലാത്ത സൗന്ദര്യം അല്ലെങ്കില്‍ കൂടുതല്‍ സൗന്ദര്യം നമ്മുടെ മരുതി 800 കാറില്‍ കാണുന്നു.  അതിന് മുന്നില്‍ ബെന്‍സ് കാറിന്റെ സൗന്ദര്യം തികച്ചും അവ്യക്തം. പുരാണത്തില്‍ കാണുന്ന മമാസുരന്‍ ഇവന്‍ തന്നെ. എത്ര സത്യവിരുദ്ധനാണിവനെന്നോര്‍ക്കുക!. ചില സമയങളില്‍ നാം ആകാശത്തേയും, സൂര്യനേയും, ചന്ദ്രനേയും, നക്ഷത്രങളേയുമൊക്കെ ആസ്വദിക്ക